Monday, August 23, 2010

                                              വ്രതശുദ്ധിയുടെ പൂക്കളം
 അധ്യാപകന്റെ കൈപ്പത്തി വെട്ടിയ പൈശാചിക  സംഭവം  അര്‍ഹിക്കുന്ന  എല്ലാ ഗൌരവത്തോടും  കൂടിത്തന്നെ നമ്മുടെ അച്ചടി ദൃശ്യ മാധ്യമങ്ങള്‍ കേരളീയ പൊതു സമൂഹത്തിന്റെ മുന്‍പിലെത്തിച്ചു .മദനിയുടെ അറസ്റ്റ്  വിഷയത്തിലും ഇത് തന്നെയായിരുന്നു സ്ഥിതി ;മാധ്യമ ആഘോഷങ്ങള്‍ എന്നൊക്കെ പറയുന്നത് ചില മനോഭാവങ്ങളുടെ  പ്രശ്നമാണ്  .ആ സംഭവത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു എന്നതാണ് പ്രധാനം 
     ഇതിപ്പോള്‍  പറയുന്നത് വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടാതെ പോയ മറ്റൊരു കാര്യത്തെ ക്കുറിച്ച് സൂചിപ്പിക്കാനാണ് .ഈ ഓണ ക്കാലത്ത് പൌരസമൂഹങ്ങള്‍ പൊതു സ്ഥ ലങ്ങളില്‍ ഇട്ട പൂക്കളങ്ങളെ ക്കുറി ച്ചുള്ള വാര്‍ത്തകള്‍ നാം വായിക്കുകയും കാണുകയും  കേള്‍ക്കുകയും ചെയ്തതാണല്ലോ .പൂക്കളമിട്ട കേരളീയ വേഷം ധരിച്ച വനിതകളുടെ കൂട്ടത്തില്‍ തട്ടമിട്ടവര്‍ ധാരളമുണ്ടായിരുന്നു.ഇത് റംസാന്‍ നോമ്പ് കാലമാണ് .അതായതു പൂക്കളമിട്ടവരു ടെ കൂട്ടത്തില്‍ നോമ്പിന്റെ ഭാഗമായി ഉപവസിക്കുന്നവര്‍ ഉണ്ടായിരുന്നു .നോമ്പും ഉപവാസവുമൊന്നും ദേശീയമായ ഒരാഘോഷത്ത്തിന്റെ അവിഭാജ്യ ഘടക മാവുന്നതിന് അവര്‍ക്ക് തടസ്സമായില്ല .കലുഷമായി ക്കൊ ണ്ടിരിക്കുന്നു എന്ന് കരുതപ്പെടുന്ന ഒരു സാമൂഹ്യ അവസ്ഥയില്‍ ആഹ്ലാദ കാരിയായ ഒന്നായിരുന്നു ആ  ദൃശ്യങ്ങള്‍   .നമ്മുടെ ചാനെല്‍ കാരും  പത്രങ്ങളും പക്ഷെ വേണ്ടത്ര പ്രാധാന്യം ഈ കാര്യത്തിനു നല്‍കിയില്ല എന്ന ടോന്ന്ലാ ണെ നിക്ക് .ഞാന്‍ ആ സഹോദരിമാര്‍ക്ക് -മക്കളുടെയും കൊച്ചുമക്ക ളുടെയും സ്ഥാനം നല്‍കേണ്ട പെണ്‍കുട്ടികള്‍ക്കും നന്ദി പറയുന്നു നിറഞ്ഞ മനസ്സോടെ ;എന്റെ ഉള്ളില്‍ പൂക്കളങ്ങള്‍ നിര്‍മിച്ചതിന് ;പൂക്കള്‍ വിരിയിച്ചതിനും .മഹാ കവി പാടിയത് പോലെ ."പൂവുകള്‍ ഞ ങ്ങടെ  സാക്ഷി കളത്രേ പൂവുകള്‍   പോവുക നാമെതി രേ ല്‍ക്കുക  നമ്മള്‍ ഒരുക്കുക  നാളെ യോരോണം "

Tuesday, August 17, 2010

The Mother archetype

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ഇത്തവണത്തെ പുരസ്‌കാരം ഡോക്ടര്‍ എം ലിലാവതിക്കായിരുന്നു.പത്താംതീയതിയയിരുന്നു പുരസ്കാരദാന സമ്മേളനം.ഞാന്‍ പങ്കെടുത്തു .പരിഷത്ത്  സെക്രടരിയു ടെ എസ് എം എസ് ഷണം കിട്ടിയിരുന്നില്ലെങ്കിലും ഞാന്‍ പങ്കെടുക്കുമായിരുന്നു .കാരണമുണ്ട്
മലയാള സാഹിത്യത്തെ ഗൌരവ പുര്‍വം സ മീപിക്കുന്ന ഏതൊരാളിനും ഡോ.ലീലാവതിയില്‍നിന്നും എന്തെങ്കിലും വീണു കിട്ടതിരിക്കുകയില്ല .ആനുകാലികങ്ങളില്‍ അവരെഴുതാറുള്ള ലേഖനങ്ങള്‍ എന്നെപ്പോലുള്ളവര്‍ക്ക് അതായത് മലയാളം ഐച്ച്ചിക വിഷയമയല്ലാതെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വളരെ അധികം പ്രയോജനപ്പെട്ടിട്ടുണ്ട് .   derida   എ ക്കുറിച്ചും barthus  നെ  ക്കുറിച്ചും death of the author   എന്ന ഉപന്യാസത്തെ കുറിച്ചും ഞാനാദ്യം മനസ്സിലാക്കുന്നത് അവരുടെ ഒരു ലേഖനത്തില്‍ നിന്നാണ് .ഓരോ ലേഖനത്തിലും  അതില്‍ പ്രതിപാദിച്ചിരിക്കുന്ന  കൃതിയെ കുറിച്ച് മാത്രമല്ല അതുള്‍പ്പെടുന്ന സാഹിത്യ ശാഖയെ കുറിച്ചുതന്നെ കൂടുതല്‍ മനസ്സിലാക്കാന്‍ ആവശ്യമായ നിര്ദേശ ങ്ങള്‍ ഉണ്ടാവും. ലേഖനത്തില്‍ പ്രകടിപ്പിക്കപെടിരിക്കുന്ന അഭിപ്രായങ്ങളോട് വിയോജിച്ചല്പോലും നിങ്ങള്‍ കുടുതല്‍ നല്ല ഒരു വായനക്കാരനായി തീര്‍ന്നിരിക്കും .ഉദാഹരണത്തിന് വേറെങ്ങും പോകേണ്ട .അനുമോദനങ്ങല്ക് മറുപടി പറഞ്ഞുകൊണ്ടു ഡോ  ലീലാവതി ചെയ്ത പ്രസംഗം മാത്രം മതി .നിര്‍വാസത്തിന്റെ സമയത്ത് ആശാന്റെ സീത ലക്സ്മനനോടു പറയുന്ന 'കുടിലം കര്‍മ വിപകമോര്‍ക്കുകില്‍ ' എന്നാ വരി രഘു  വംശത്തിലെ    പ്രസക്ത ഭാഗവുമായി താരതമ്യം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞ കാര്യങ്ങള്‍ എന്നെ കുടുതല്‍ മെച്ചപെട്ട ഒരു വയനക്കാരനക്കിയിരിക്കുന്നു.;ആശാന്റെയും കാളിദാസന്റെയും.
       ഡോ ലീലാവതിയുടെ യേറവും വലിയ സംഭാവന ആദി രുപങ്ങ ളെക്കുറിച്ചുള്ള അവരുടെ പുസ്തകമാണ് ആ വിഷയത്തില്‍ ലോകത്തെവിടെയും എഴുതപ്പെട്ട ഏറവും മികച്ച പുസ്തകങ്ങളില്‍ ഒന്നാണത്.ആശംസാ  പ്രസംഗങ്ങള്‍ നടത്തിയ ശിഷ്യ പ്രൊഫസര്‍ മാരി ലൊരാളും പക്ഷെ ആ പുസ്തകത്തെക്കുറിച്ച് ഒന്നും പറയുക ഉണ്ടായില്ല
ഡോ ലീലവതിയെ കു റിച്ച്ചെഴുതുംപോള്‍ വിസ്മരിച്ചു കൂടാത്ത  ഒന്നുകൂടി ഉണ്ട് .കവി ത്രയത്തെകുറിച്ചും ജി യെ കുറിച്ചും ഇടശേരി ,വയിലോപ്പിളി , ബാലാ മണി അമ്മ എന്നിവരെക്കുറിച്ചും എഴുതിയ അതെ ഗൌരവത്തോടെ തന്നെയാണ് അന്ന് കൌമാരം കടന്നിട്ടില്ലാത്ത ചുള്ളിക്കാടിനെ കുറിച്ചും അവര്‍ എഴുതിയത്                  മലയാളകവിതയിലെ ആധുനികത മനസ്സിലക്കാപ്പെട്ടതിലും  അന്ഗീ കരിക്ക പ്പെട്ടതിലും ഡോ ലീലാവതിക്ക് വലിയൊരു പങ്കുണ്ട്
         ഉലകം എന്കും വെള്ളയി പൂക്കള്‍

    എങ്ങും വെളുത്ത പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു ലോകത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു സംകല്‍പ്പമുന്ടോ? അസാധ്യമെന്നു തോന്നുമെങ്കിലും അതിമനോഹരമായ ഒരു കല്പന ആണല്ലോ  അത് .എന്തായാലും അങ്ങിനെ ഒരു തമിഴ് പാട്ടുണ്ട് .കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ .എ ആര്‍  റഹ്മാന് ഓസ്കാര്‍ കൊടുക്കേണ്ടിയിരുന്നത് ആ ഗാനത്തിനാണ്
   ആ ഗാനം ആസ്വദിക്കുന്നതിനു സാങ്കേതികമായ പരിജ്ഞാനം ആവശ്യമില്ല .പക്ഷെ അതിനെ കുറി ച്ചെ  ഴുതുംപോള്‍ ഒരു സാങ്കേതിക പദമെങ്കിലും ഉപയോഗികേന്ടിവരും. ബഹുസ്വരത എന്ന വാക്ക് നോവല്‍ വിമര്ശ നവുമായി  ബന്ധ പ്പെടുത്തിയാണ് ഈ ലേഖകന്‍ ആദ്യം കേള്‍ക്കുന്നത് .ബക്തിന്‍ എന്ന നിരൂപകന്‍  നോവലിലെ ഭാഷണ ഭേദങ്ങളുടെ  പ്രാധാന്യം വ്യക്തമാക്കാന്‍ വേണ്ടിയാണ് ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട ആ പദം polyphony - ബഹുസ്വരത -ഉപയോഗിച്ചത്. ആലാപനവും ലയ താള വാദ്യങ്ങളും ഒരുമിച്ച്‌ ഒരു ലയമുന്ടാവുന്നതാണല്ലോ സംഗീതം  .ചില വാദ്യങ്ങള്‍ ഒരു ലയത്തിലും മറ്റു ചില വാദ്യങ്ങള്‍ മറ്റു ചില ലയങ്ങളിലും അങ്ങിനെ വിഭിന്ന ലയങ്ങ ളുടെ    പരസ്പര ലയത്തിനാണ് polyphony  എന്ന് സംഗീത ശാസ്ത്ര കാരന്മാര്‍ പറയുന്നത് .പക്ഷെ ഒരുമൃദന്ഗവും ഒരു വയലിന്‍  ഉം  ഉപയോഗിച്ചുള്ള നമ്മുടെ കച്ചേരി കളില്‍ polyphony കേള്‍ക്കാന്‍ കഴിയുകയില്ല .
   ഈ സാഹചര്യത്തിലാണ് മുന്‍പറഞ്ഞ ഗാനം കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുന്നത് .ശ്രീ ലങ്കയിലെ തമിഴ് വം ശ   ജരുടെ സായുധ സമരമാണ് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം .പ്രക്സുബ്ധമായ കടലിലൂടെ  ഇന്ത്യയില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്ന അഭയാര്‍ഥി സംഘം ,സ്ഫോടനങ്ങളുടെയും പീരങ്കി കളുടെയും ഗര്‍ജ്ജനം ;കടല്‍ ക്ഷോഭവും കൊടുങ്കാറ്റും ;ഇടിമുഴ ക്കങ്ങളുംമഴയും;
ഇതിനിടയില്‍ രക്ഷ പ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ ഹൃദയത്തില്‍ നിന്നുറവെടുക്കുന്ന ഗാനം ; അവരുടെ ഹൃദയ മിടിപ്പ്  അവരുടെ പ്രതീക്ഷകള്‍ക്ക്  അകമ്പടി സേവിക്കുന്നത് പോലെ ഒരു ഗിടാര്‍ കമ്പിയില്‍ വിരല്‍ മുട്ടുന്ന ശബ്ദം പാടിന്നകംപടിയായി .ഈ ലയങ്ങ ളു ടെ   പ്ര ലയം ,അതിലൂടെ പ്രകടിപ്പിക്കപ്പെടുന്ന ,ഏതു മഹാ വിപത്തിലും മനുഷ്യത്മാവ് പുലര്‍ത്തുന്ന ശുഭ പ്രതീക്ഷയും അവാച്യമായ ഒരനുഭൂതിയാണ് അനുവാചകനില്‍ സൃഷ്ടിച്ചത് .
    ഈ ഗാനത്തിന്റെ  ഒരു നൃത്താവിഷ്കാരം  കാണാനിടയായി ഈയിടെ .ഒരു സ്കൂള്‍ ദിനത്തില്‍ .അവിസ്മരണീയമായ ഒരനുഭവമായിരുന്നു അത് .പാട്ടിന്റെ  ബഹുസ്വരത -ഭീഷണമായ വിഭിന്ന സ്വര സംഘാതങ്ങളും അതിനടിയില്‍ മനുഷ്യന്റെ അസ്തിത്വത്തിന്റെ യും ശുഭ പ്രതീക്ഷയുടെയും നയ്സര്‍ഗികാവിഷ്ക്കാരമായി ഹൃ ദയ  മിടിപ്പിന്റെ അകമ്പടിയോടെ ഉ റ ന്നൊഴുകുന്ന ആ  ഗാനവും അതിനേറ്റവും അനുയോജ്യമായ നൃത്താവിഷ്കാരവും ;അതീവ ഹൃ ദ്യമായ ഒരനുഭവമായിരുന്നു അത് .പാടിയവര്‍ക്കും ചുവടു വെച്ചവര്‍ക്കും അവരെ പരി ശീലിപ്പിച്ചവര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭി നന്ദനങ്ങള്‍                 

Saturday, August 14, 2010

യാത്രയുടെ ആരംഭം
സുഹ്രത്തുക്കളെ യാത്ര തുടങ്ങുക ആണ് .കാണുന്നതൊക്കെ ഞാന്‍ വിളിച്ചു പറയും പിണങ്ങരുത്
സ്വന്തം കുറുപ്  
സുസ്വാഗതം
ആര്‍ എസ് കുറുപ് 

welcome to the city tour